Friday, March 3, 2017

കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റൺ തീവ്രവാദത്തെക്കുറിച്ചു ചർച്ച നടത്തി

16938993_10155103457889686_1695934526412022707_n.jpg
കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റൺ  ഫെബ്രുവരി 26, 2017 ഞായറാഴ്ച്ച  സ്റ്റാഫോർഡിലെ ദേശി റെസ്റ്റോറന്റിൽ കൂടുകയുണ്ടായി.
ശ്രീ ദേവരാജ് കുറുപ്പ് കാരാവള്ളിൽ സാഹിത്യ സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചു.
ജോസഫ്  പൊന്നോലിചാവേറുമായി ഒരഭിമുഖം” എന്ന തന്റെ ലേഖനം വായിച്ചവതരിപ്പിച്ചു.  രാജീവ് ഗാന്ധി വധക്കേസിന്റെ അന്വേഷണ സംഘങ്ങളുടെ ഭാഗമായി 1992 ൽ ശ്രീലങ്ക സന്ദർശിച്ചപ്പോൾ,  എൽ.ടി. ടി.ഈ.  യുടെ ചാവേർ പടയുടെ അംഗമായിരുന്ന  ശിവരാസന്റെ അനുജത്തിയെ കണ്ടു മുട്ടിയ  അനുഭവമാണ് അദ്ദേഹം വിവരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ ഭീകരതയെയും തീവ്രവാദത്തെയും സൃഷ്ടിക്കുന്ന രാഷ്ട്രീയ സാമൂഹ്യ ഘടകങ്ങളെയും ചൂണ്ടിക്കാണിച്ചുകൊണ്ട് സമകാലീന തീവ്രവാദങ്ങളിലേക്കു ലേഖനം വിരൽ ചൂണ്ടുന്നു. “ഭീകരരായി മുദ്ര കുത്തിയ മനുഷ്യക്കോലങ്ങളുടെ കാണാപ്പുറം കാണാതെ ഭീകരത തുടച്ചു മാറ്റാൻ കഴിയുമോ” എന്ന പ്രസക്തമായ ചോദ്യത്തിലാണ് ലേഖനം അവസാനിക്കുന്നത്. .
തീവ്രവാദത്തെക്കുറിച്ചു സുദീർഘമായ ഒരു ചർച്ച നടന്നു. വർഗീയതയിൽ നിന്നും ഉടലെടുക്കുന്ന അസഹിഷ്ണതയും അക്രമങ്ങളും ന്യായീകരിക്കാൻ സാധിക്കുകയില്ല.  സാമ്പത്തിക അസമത്വവും വിവേചനവും സൃഷ്ടിക്കുന്ന
സാമൂഹ്യ സംഘര്‍ഷവും സംഘട്ടനവും ഒഴിവാക്കാൻ രാഷ്ട്രീയ സാമുദായിക സാമ്പത്തിക സംവിധാനം ശ്രമിക്കേണ്ടതാണ്. അക്രമം ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. മതത്തിന്റെ പേരിൽ നടക്കുന്ന ഭീകരത തുടച്ചു മാറ്റുവാൻ മത സംഘടനകളും അംഗങ്ങളും  മുൻകൈ എടുക്കണം. അത്യന്തികമായി മനുഷ്യ മനസ്സ് മാറണം. അനീതിക്കെതിരെ പ്രതികരിക്കണം. എന്നീ ആശയങ്ങൾ ചർച്ചയിൽ നിന്നും ഉടലെടുത്തു.



തുടർന്ന് ജോസഫ് തച്ചാറ “തെരുവു നായ” എന്ന ലേഖനം അവതരിപ്പിച്ചു. കേരളത്തിലെ തെരുവു നായ പ്രശ്നത്തിനു പരിഹാരമായി നായ്ക്കളെ കൊന്നു അവയുടെ മാംസം  നായ മാംസം തിന്നുന്ന നാടുകളിലേക്ക് കയറ്റുമതി ചെയ്താൽ നായ പ്രശ്നവും, തൊഴിൽ പ്രശ്നവും പരിഹരിക്കാം എന്ന ഒരു നിർദ്ദേശമാണ് ലേഖനത്തിന്റെ ഉള്ളടക്കം.
16939150_10155103458099686_2003938092783085995_n.jpg
.
ശ്രീ ദേവരാജ് കുറുപ്പ് കാരാവള്ളിൽ  “ഒരു ചെറു കിളിപ്പാട്ട്” എന്ന കവിത ആലപിച്ചു. എഴുത്തച്ഛന്റെ കിളിപ്പാട്ടു മാതൃകയിൽ കിളിയെക്കൊണ്ട്  ഒരു ഇണക്കിളികളുടെ കദന കഥ പാടിക്കുകയാണ് കവി.


ചർച്ചയിൽ മാത്യു മത്തായി, ഈശോ ജേക്കബ്, റോയ്, ജോസഫ് തച്ചാറ, നൈനാൻ മാത്തുള്ള, ടൈറ്റസ് ഈപ്പൻ, ജോർജ് പാംസ് ആര്ട്ട്, റോഷൻ ജേക്കബ്, ഡാ. സണ്ണി എഴുമറ്റൂർ, ബാബു കുരവക്കൽ, വത്സൻ മഠത്തിപ്പറമ്പിൽ,  ശ്രീമതി ബോബി മാത്യു,  ജോൺ മാത്യു, ദേവരാജ കുറുപ്പ്  എന്നിവർ സജീവമായി പങ്കെടുത്തു അഭിപ്രായങ്ങൾ രേഖപ്പെടുത്തി.  
അടുത്ത മീറ്റിംഗ് മാർച്ച് 26, 2017 നു കൂടുന്നതായിരുക്കും. പ്രൊഫ. മരിയൻ ഹില്ലർ “ഇവൊല്യൂഷൻ  ഓഫ് മോഡേൺ സോഷ്യൽ എത്തിക്സ് “ (ആധുനിക സന്മാർഗ ശാസ്ത്രത്തിന്റെ ആവിർഭാവം” എന്ന വിഷയത്തെക്കുറിച്ച്  സംസാരിക്കുന്നതായിരിക്കും.